കിളികളെപ്പോലെ സംസാരിക്കുന്ന പെൺകുട്ടികളുടെ പ്രിയപ്പെട്ട ആളായി മാറുക എന്നതായിരുന്നു ഞാനെന്നോ സ്വപ്നം കണ്ട കാര്യം. ഒരുപാട് കഷ്ടപ്പാടൊന്നുമില്ലാതെ തന്നെ, എന്റെ ഏറ്റവും പ്രിയപ്പെട്ട, ഒരു കൂട്ടം കിളിക്കുഞ്ഞുങ്ങൾ എനിക്കുണ്ടായി.
ഒറ്റക്ക് താമസിക്കുന്ന കാലങ്ങളിൽ, രാവിലെ കേൾക്കുന്ന കിളിക്കലപിലകളാൽ മുറിയപ്പെടുന്ന നിശ്ശബ്ദത പോലെ മനോഹരമായി മറ്റെന്താണ് ഞാൻ ഈയിടെയായി കാണുന്നത്?
വേരിൽ തീയിടപ്പെട്ടിട്ടും തല കായ്ക്കുന്ന വൃക്ഷമെന്ന് ഞാനെന്റെ അച്ഛനെ വിശേഷിപ്പിക്കട്ടെ.
വിശ്വാസത്തിന്റെയും ശാസ്ത്രീയതയുടെയും ഇടക്കുള്ള നേരിയ നൂൽപാലത്തിൽ നിൽക്കുന്ന സ്ത്രീയെന്ന നിലക്ക്, കണ്ടതിനെയും കാണാത്തതിനെയും വിശ്വസിക്കാൻ കഴിയുന്നവളെന്ന് ഞാനെന്നെ വിശേഷിപ്പിക്കും.
No comments:
Post a Comment